

TESTIMONIALS




Words by Chandy Oommen
In this heartfelt message, Chandy Oommen reflects on the invaluable support of Mr. G.A. Mathew, who played a pivotal role in maintaining the health and well-being of his father, Oommen Chandy. Through his dedication, Mr. Mathew not only contributed to the family's personal life but also became an integral part of their journey. His legacy of compassion and service continues to resonate in the hearts of those who knew him.

About Dr, G A Mathew
Mr. Roji M. John, shares his heartfelt condolences and pays tribute to the late G.A. Mathew. Speaking with deep respect and emotion, Mr. Roji M John reflects on G.A. Mathew’s life, contributions, and the lasting impact he had on the community. A moving message that honors the memory of a remarkable individual.
Speaking Roji M John (MLA)



Words of Remembrance By Alphonsa Mathew Gopurathil (wife of G.A Mathew)

ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ കാതിക്കുടത്ത് 1938 മാർച്ച് 6-ാം തീയതി ഗോപുരൻ അന്തോണിയുടേയും മറിയത്തിൻ്റെയും മകനായി അമ്മ വീടായ കൊരട്ടി മഞ്ഞളി അന്തോണിയുടെ വീട്ടിൽ ഇരട്ട മക്കളിൽ ഒരാളായി ജനിച്ചു. 7-ാ00 ദിവസം മാമ്മോദീസ മുക്കാൻ കൊണ്ടുപോയപ്പോൾ മൂത്തയാൾക്ക് ഔസേപ്പന്നും, അടുത്ത യാൾക്ക് മാത്യുയെന്നും പേര് ഇടാൻ തീരുമാനിച്ചു. ആളു മാറിപ്പോവാ തിരിക്കാൻ ഔസേപ്പിൻ്റെ വലത് കയ്യിലും മാത്യുവിൻ്റെ ഇടത് കയ്യിലും ചരട് കെട്ടി കൊണ്ട് പോയവരോട് പറഞ്ഞൽപ്പിക്കുകയും ചെയ്‌തു. എന്നാൽ കൊണ്ടു പോയവർക്ക് മാറിപ്പോയി ഒസേപ്പിന് മാത്യുയെന്നും, മാത്യുവിന് ഔസേപ്പെന്നും പേരിട്ടു. അങ്ങനെ മൂത്തയാൾ മാത്യുവായി. അന്ന് അമ്മമാർ മാമ്മോദീസക്ക് പള്ളിയിൽ പോകുന്ന പതിവില്ലായിരുന്നു. രണ്ട്‌പേരും ചുണകുട്ടികളായി വളർന്നു. കല്യാണം കഴിക്കാത്ത വല്യപ്പൻ (അപ്പൻ്റെ ജ്യേഷ്ഠൻ) വീട്ടിലുണ്ടായിരുന്നു. ഈ ഇരട്ടകുട്ടികളെ വല്യപ്പന് വലിയ ഇഷ്ടമായിരുന്നു. ചോറുണ്ണുമ്പോൾ ഓരോ ഉരുള രണ്ട്‌പേരുടേയും വായിൽ വച്ച് കഴിപ്പിച്ചിട്ടേ ഊണ് കഴിക്കാറുള്ളൂ. കുട്ടികൾക്ക് 5 വയസ്സായപ്പോൾ സ്ക്കൂളിൽ കൊണ്ടു പോയി ചേർത്തതും വല്യപ്പനായിരുന്നു. കുട്ടികൾ നന്നായി പഠിക്കണം എന്ന് അപ്പനും, വല്യപ്പനും ആഗ്രഹിച്ചു. കൊരട്ടി സ്‌കൂളിലെത്താൻ 3 കി.മീറ്റർ നടക്കണം. ഉച്ചയ്ക്കുള്ള ചോറ് ഒരു പൊക്കമുള്ള പാത്രത്തിൽ രണ്ടു പേർക്കും കൂടി കൊടുത്തു വിടും, പകുതി ദൂരം ഒരാൾ ചുമക്കും.. പകുതി ദൂരം മറ്റയാളും.. രണ്ടുപേരും ഒന്നിച്ചിരുന്ന് ഒരു പാത്രത്തിൽ നിന്നാണ് കഴിച്ചിരുന്നത്. പഠിക്കാൻ രണ്ടു പേരും മിടുക്കരായിരുന്നു. സ്‌കൂളിൽ അവർ ഒന്നാം സ്ഥാനത്ത് തന്നെ ആയിരുന്നു. 10-ാം ക്ലാസ്സിൽ സ്ക്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചതും അവർ തന്നെ. MAMHS -ൽ പത്ത് കഴിഞ്ഞപ്പോൾ വല്യപ്പൻ രണ്ടു പേരേയും വിളിച്ചു. നിങ്ങൾക്ക് എവിടേയ്ക്കാണ് പേകേതെന്ന് പഠിക്കാൻ എന്ന് ചോദിച്ചു. ഉദ്ദേശിച്ചത് ഏത് സഭയിൽ അച്ചനാകാൻ പോകേണ്ടതെന്ന കാര്യമാണ്. അങ്ങനെ മാത്തു CMI സഭയിലേക്കും ഔസേപ്പ് (ജോസഫ്) അതിരൂപതയിലെ മൈനർ സെമിനാരിയിലേക്കും പോയി. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ജോസഫ് അത് വേണ്ടെന്ന് വച്ച് മടങ്ങിപ്പോന്നു. മാത്തു (മാത്യു) 6 കൊല്ലം കൂടി അവിടെ തുടർന്നു.
മാത്യു ഗോപുരത്തിൽ (ഗോപുരൻ)


IN THE NEWS
.jpeg)




റവ.ഡോ. ജോൺസൺ വടക്കുംഞ്ചേരി
(രക്ഷാധികാരി, വടക്കുംഞ്ചേരി കുടുംബയോഗം)
സമഗ്രതയുടെ വ്യക്തിത്വം
ജീവിതത്തിൽ എല്ലാവരെയും ശാന്തമായും സന്തോഷമായും സ്വാഗതം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവർക്കും ഇത് സാധിച്ചെന്നു വരില്ല. ദൈവോന്മുഖമായി ചിന്തിക്കുന്നവർക്കും പ്രാർത്ഥിക്കുന്നവർക്കും പറഞ്ഞിട്ടുളള താണിത്. ഞാനും ദൈവവുമായി ഐക്യത്തിൽ ആയിരിക്കുമ്പോൾ തന്നെ പണി പകുതി കഴിഞ്ഞു. പ്രാർത്ഥനയോട ദിവസം ആരംഭിക്കുക. മറ്റുള്ളവരെ സ്നേഹിക്കുന്ന തിനുമുമ്പ് ദൈവത്തെ സ്നേഹിക്കുകയും മറ്റുള്ളവരുമായി സംവദിക്കുന്നതിന് മുമ്പ് ദൈവവുമായി, മറ്റുള്ളവരുമായി സമയം പങ്കുവയ്ക്കുമുമ്പ് ദൈവവുമായി, അതായി രിക്കട്ടെ എന്റെ പോളിസി. അപ്പോൾ എല്ലാ ശരിയാകും.
ഞാനും ദൈവവുമായുള്ള പാറ്റേൺ ശരിയല്ലെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല. ആയതിനാൽ പ്രാർത്ഥിച്ച് ദിവസം ആരംഭിക്കുക. എന്തിനുവേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഇന്നേ ദിവസത്തിനുവേണ്ടിത്തന്നെ. നന്ദിയോടെ തുടങ്ങുക. ഈ ദിവസം കാണാൻ കഴിഞ്ഞതിന് ചെയ്യാൻ പോകുന്ന ജോലികൾക്ക് കണ്ടുമുട്ടാൻ പോകുന്ന വ്യക്തികൾക്ക്, യാഥാർത്ഥ്യങ്ങൾക്ക്, സാഹചര്യങ്ങൾക്ക്. ആകമിക മായ തും അതിശയിപ്പിക്കുന്നതും, സന്തോഷവും ദുഃഖവും നൽകുന്നതുമായവയ്ക്കും വേണ്ടി മുൻകൂട്ടി പ്രാർത്ഥിക്കുക...

Dr. G. A. Mathew is known to me since 1972.He was with a German social work agency at that time and visited the bank for fetching banking assistances for the works. He was noted for his soft manners and excellent social skills even at that time. His thirst for knowledge and compassionate behaviour was unique. I have come across several people, especially working in the wellness field enjoing the benevolence of Sri. Mathew and his wife Alphonsa too.
Let us cherish the memories of Sri.Mathew with all his virtues.
- O J THOMAS
.jpg)


Testimonial Prepared by P A Devassy
(president Santhosh Library ,Thavalapara)
(ഡോക്ടർ മാത്യു ഗോപുരത്തിൽ ഒരു അനുസ്‌മരണം )
മഞ്ഞപ്രയുടെ കെടാവിളക്ക്
1987-ലായിരിക്കും ശ്രീ. മാത്യൂസ് ഗോപുരത്തിലുമായി സൗഹൃദം സ്ഥാപിക്കുക. സന്തോഷ് ലൈബ്രറിയുടെ കാര്യങ്ങൾ ചോദിച്ചറിയാനാണ് അദ്ദേഹത്തിന് താല്പര്യം. കാരണം അദ്ദേഹത്തിൻ്റെ ഭാര്യാസഹോദരൻ ഡോ. ജെയിംസ് വടക്കുഞ്ചേരിയും പിതൃസഹോദരപുത്രൻ ശ്രീ. വി.വി. പോളും വളരെ ആത്മാർത്ഥതയോടെ സഹായിച്ചു വരുന്ന സ്ഥാപനമാണത്. ഏറെ സവിശേഷമായ ചിന്തകളും നിരന്തര പഠനതാൽപര്യവും അദ്ദേഹത്തിന്റെ്റെ സംസാരങ്ങളിൽ എന്നും പ്രകടമായിരുന്നു. വടക്കുഞ്ചേരി കുടുംബങ്ങളിലെ നിരവധി ഒത്തുചേരലുകളിൽ പങ്കെടുക്കുമ്പോഴും മാത്യുസാറുമായുള്ള കൂടിക്കാഴ്ചകൾ തുടർന്നുകൊണ്ടിരുന്നു. ലൈബ്രറിക്ക് താങ്ങും തണലുമാകാൻ പറ്റിയവരെ എവിടെ നിന്നും കണ്ടെത്തുവാനുള്ള തീവ്രശ്രമങ്ങളിലുമായിരുന്നു ഞാൻ.
ജീവകാരുണ്യ ആഭിമുഖ്യങ്ങൾ
എറണാകുളം അതിരൂപതയുടെ സാമൂഹ്യക്ഷേമ പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഭവന നിർമ്മാണം, ചികിത്സാ സഹായം, കാർഷിക വികസന പരിപാടികൾ എന്നീ മേഖലകളിലെ എൻ്റെ താൽപര്യങ്ങളറിഞ്ഞപ്പോഴാണ് അദ്ദേഹം ഏറെ ഉള്ളുതുറന്നത്....